പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 7(തുടർച്ച)...
ഭീഷ്മ പര്വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര
യുദ്ധം)
കുരുക്ഷേത്ര
യുദ്ധത്തിന്റെ അഞ്ചും,ആറും ദിവസങ്ങൾ....
യുദ്ധത്തിന്റെ അഞ്ചാം ദിവസത്തിന്
തുടക്കം കുറിച്ചുകൊണ്ട് ഭാനുമാന്
കിഴക്കെ ചക്രവാളത്തില് ഉയര്ന്നു പൊങ്ങി.
ഭീഷ്മര് തന്റെ സൈന്യത്തെ മകര വ്യുഹത്ത്തില്
അണിനിരത്തി. അര്ജ്ജുനന്, ധൃഷ്ടദ്യുമനന്,
യുധിഷ്ഠിരൻ എന്നിവര് ചേര്ന്ന് പാണ്ഡവ
സൈന്യത്തെ ക്രൌഞ്ച വ്യുഹത്തില്
ക്രമീകരിച്ചു.
പക്ഷിയുടെ കൊക്കിന്റെ സ്ഥാനത്ത് ഭീമന്
നിന്നു. കണ്ണുകളുടെ സ്ഥാനം ധൃഷ്ടദ്യുമനും,
ശിഖണ്ഡിയും പങ്കിട്ടു. തലയ്ക്കല്
സാത്യകിയും, കഴുത്തില്
അര്ജ്ജുനനും സുസ്ജ്ജമായി നിലകൊണ്ടു.
പക്ഷിയുടെ ഇടത്തെ ചിറക് ദ്രുപദനും, വിരാടനും,
വലത്തെ ചിറക് കേകയ
സഹോദരന്മാരും പങ്കിട്ടു.
പക്ഷിയുടെ മുതുകിന്റെ സ്ഥാനത്ത് അഭിമന്യുവും,
ദ്രൌപദി പുത്രന്മാരും കീഴടക്കി.
വാലിന്റെ സ്ഥാനത്ത് യുധിഷ്ഠിരനും, നകുല
സഹദേവന്മാരും യുദ്ധോത്സുകരായി
നിലയുറപ്പിച്ചു.
യുദ്ധാരംഭമായി, താള
വാദ്യങ്ങളും ശംഖൊലിയും മുഴങ്ങി.
ഭീഷ്മരുടെ ശക്തമായ മകര വ്യുഹത്തിലേയ്ക്ക്
ഭീമന് തള്ളിക്കയറി.
അദ്ദേഹം ആദ്യം ഭീഷ്മരോടെറ്റുമുട്ടി.
ഭീമനെ തഴഞ്ഞു, ഭീഷ്മര്
പാണ്ഡവപക്ഷത്തെ സൈനികരെ കൊന്നൊടുക്ക
തുടങ്ങി. അര്ജ്ജുനന് ഭീഷ്മരോടെതിർത്തൂ.
ശക്തമായ പോരാട്ടം തുടങ്ങി. ഈ
സമയം കൗരവ രാജാവ് തലേ ദിവസം തനിയ്ക്ക്
സംഭവിച്ച സഹോദര നഷ്ടത്തില്
നിന്നും മുക്തനായിരുന്നില്ല.
അദ്ദേഹം ദ്രോണനെ സമീപിച്ചു
ഇങ്ങനെ പറഞ്ഞു. " ആചാര്യാ !
പാണ്ഡവരെ ജയിയ്ക്കാന് വേണ്ട
കഴിവും ശക്തിയും അങ്ങേയ്ക്കുണ്ടെന്നു
പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ദേവന്മാര്
പോലും അങ്ങയുടെ ശാസ്ത്ര
ശക്തിയെ ഭയപ്പെടുന്നു. അങ്ങുണര്ന്നു
പൊരുതിയാല് നമുക്ക്
പാണ്ഡവരെ തോല്പിയ്ക്കാന് കഴിയുമെന്നു
ഞാന് വിശ്വസിയ്ക്കുന്നു.'
രാജാവിന്റെ തന്കാര്യം കാണാനുള്ള കപട
പ്രശംസ ദ്രോണരെ ക്രുദ്ധനാക്കി.
അദ്ദേഹം പറഞ്ഞു. പാണ്ഡവര് അവധ്യരാണ്.
എത്രയോ പ്രാവശ്യം ഞാനുള്പ്പടെയുള്ളവര്
അങ്ങയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
വീണ്ടും വീണ്ടും അതാവരർത്തിയ്ക്കാന്
എനിയ്ക്ക് വൈമനസ്യമുണ്ട്. ഞാന്
എന്നാലാവും വിധം അങ്ങേയ്ക്ക്
വേണ്ടി യുദ്ധം ചെയ്യുന്നുണ്ട്." ദ്രോണര്
ദുര്യോധനന്റെ പ്രതികരണം ശ്രദ്ധിയ്ക്കാതെ
യുദ്ധ രംഗത്തെയ്ക്ക് തിരിഞ്ഞു.
രാജാവിന്റെ തൃപ്തിയ്ക്ക്
വേണ്ടി അദ്ദേഹം പാണ്ഡവ പക്ഷത്തിന്
നേരെ ശക്തമായ ആക്രമണം നടത്തി.
സാത്യകി ആചാര്യനെ കരുത്തോടെ നേരിട്ടു.
ഭീമന്, സാത്യകിയുടെ സമീപമെത്തി.
ഭീഷ്മ്രുമം ശല്യരും ദ്രോണര്ക്ക്
സഹായമായെത്തിയപ്പോള് മറുപക്ഷത്ത്
അഭിമന്യുവും,
ദ്രൌപദീ പുത്രന്മാരും കൂടി സാത്യകീ സഖ്യത്തി
ഭീഷ്മരെ കണ്ടതോടെ ശിഖണ്ഡി അങ്ങോട്ട്
പാഞ്ഞെത്തി. അവര് തമ്മിലൊരു
പോരാട്ടമുണ്ടായാല്, നപുംസകമായ
ശിഖണ്ഡിയോട്
യുദ്ധം ചെയ്യാതെ തന്നെ ഭീഷ്മര്
പരാജയം സമ്മതിയ്ക്കുമെന്നു, രാജാവ്
വ്യക്തമാക്കിയിരുന്നത് ദ്രോണര് ഓര്ത്തു.
ദ്രോണര് മുന്നിരയിലേയ്ക്ക് നീങ്ങിയപ്പോള്,
ഭീഷ്മര്, ശിഖണ്ഡിയില് നിന്ന് തന്ത്രപുര്വ്വം
ഒഴിവായി.
പിതാമഹന്റെ പിന്മാറ്റം പാണ്ഡവരെ ചൊടിപ്പ
അവര് ഒന്നിച്ചു ചേര്ന്ന്
അദ്ദേഹത്തെ പീഡിപ്പിച്ചു. ധാർത്ത
രാഷ്ട്രന്മാരെ, ഭീമനില് നിന്ന് കഴിയുന്നത്ര
അകറ്റി നിറുത്താന് ഭീഷ്മര് കഠിനമായി ശ്രമിച്ചു
കൊണ്ടിരുന്നു.
മദ്ധ്യാഹ്നത്തോടടുത്തപ്പോള്
സൂര്യതാപം ശക്തമായി. പാണ്ഡവ സൈന്യത്തിന്
ഭീഷ്മര് വരുത്തിവെച്ച നഷ്ടം അര്ജ്ജുനന്
താങ്ങാന് കഴിഞ്ഞില്ല. മരിച്ചു വീണ
സൈനികരുടെ ശരീരത്തില് നിന്നൊഴുകിയെത്തിയ
രക്തം, അനേകം അരുവികള് ചേര്ന്ന
പുഴയായി കാണപ്പെട്ടു. കൃഷ്ണാർജ്ജുനൻമാര്
ശംഖൂതിക്കൊണ്ട് ഭീഷ്മര്ക്ക് നേരെ നീങ്ങി.
യുദ്ധം ശക്തമായി. ഇരുപക്ഷത്തുള്ള
യോദ്ധാക്കളും ഒന്നിച്ചു ചേര്ന്ന് നേര്ക്കുനേര്
പോരാടി. വിരാടന് ഭീഷ്മരെ അസ്ത്രങ്ങള്
കൊണ്ട് മുറിവേല്പിച്ചു. ഭീഷ്മര് വിരാടന്
നേരെ തിരിഞ്ഞപ്പോള് അശ്വർത്ഥാമാവ്
അര്ജ്ജുനനെ നേരിട്ടു. തന്റെ പുത്രനും അരുമ
ശിഷ്യനും തമ്മിലുള്ള
പോരാട്ടം അല്പസമയം ദ്രോണര്
അഭിമാനത്തോടെ നോക്കി നിന്നു.
ആചാര്യപുത്രനെ ക്രൂരമായി മുറിവേല്പിയ്ക്
കാന്, അര്ജ്ജുനനിലെ ആചാര്യ
സ്നേഹം അനുവദിച്ചില്ല.
അദ്ദേഹം സ്വയം പിൻമാറി. ഭീമന്,
ദുര്യോധനനെ ശക്തമായി നേരിട്ടു.
മാര്വ്വിടത്തില് ഭീമാസ്ത്രം തുളച്ചു
കയറിയിട്ടും പിന്മാറാതെ ദുര്യോധനന്
പോരാടി. യുദ്ധ രംഗത്തിന്റെ മറ്റൊരു വശത്ത്
അഭിമന്യു , കൗരവ
സൈന്യത്തെ അക്ഷരാര്ത്ഥത്തില് അരിഞ്ഞു
വീഴ്ത്തിക്കൊണ്ടേയിരുന്നു. ഭയാനകമായ ഈ
നാശം കണ്ടു ദുര്യോധന പുത്രനായ ലക്ഷ്മണന്,
അഭിമന്യുവിനോട് പൊരുതി എന്നാല്
അന്നെന്തുകൊണ്ടും അഭിമന്യുവിന്റെ
ദിവസമായിരുന്നതിനാല്, മാര്വ്വിടത്തിലേറ്റ
മുറിവോടെ ലക്ഷ്മണന് പിന്തിരിഞ്ഞു.
അര്ജ്ജുന ശിഷ്യനായ സാത്യകി,
ഗുരുവിനെ കവച്ചു വെയ്ക്കുന്ന മെയ്യ്
വഴക്കമുള്ള ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ
അസ്ത്രപ്രയോഗം ആരും നോക്കി നിന്നുപോകു
യുദ്ധരംഗമല്ലായിരുന്നെങ്കില് ആ
യോദ്ധാവിന്മേല്‍ അഭിനന്ദനങ്ങളുടെ
പൂച്ചെണ്ടുകള് തന്നെ വന്നു വീണേനെ !
സാത്യകി തന്റെ പഴയ ശത്രു ആയ കൗരവ
പക്ഷത്തുള്ള ഭുരിശ്രവസ്സുമായി ഏറ്റുമുട്ടി.
ശക്തരായ അവര് തമ്മിലുള്ള ഏറ്റുമുട്ടല്
ഏറെ നേരം തുടര്ന്നു. തന്റെ സ്നേഹിതന്
ക്ഷീണമുണ്ടെന്നു മനസ്സിലാക്കിയ ഭീമന്,
തന്ത്രപൂര്വ്വം
അദ്ദേഹത്തെ അവിടെ നിന്നുമാറ്റി. അര്ജ്ജുനനും,
ഭീഷ്മരും തമ്മില് ജയാപരാജയങ്ങള്ക്കിട
നല്കാത്ത വിധം ശക്തമായി പോരാടി.
സൂര്യന് അസ്തമിച്ചു, ഏറെ ക്ഷീണിതരായിരുന്ന
തന്റെ സൈന്യത്തെ പിന്വലിയ്ക്കാന് ഭീഷ്മര്
തീരുമാനിച്ചു. സൂര്യാഘാതമേറ്റ്
ഏവരും അത്രമേല് അവശരായിരുന്നു. തനിയ്ക്ക്,
മുത്തച്ഛനോടും,
ആചാര്യനോടും യുദ്ധം ചെയ്യാനിടവരിത്തിയ
ദുര്യോധനനെ അര്ജ്ജുനന് ഏറെ വെറുത്തു.
യുദ്ധരംഗമാണന്നും, താന് ശത്രുക്കളോടാണ്
പോരുതുന്നതെന്നുമുള്ള
ബോധം ചിലപ്പോഴെല്ലാം അര്ജ്ജുനന്
മറന്നിരുന്നു. സ്നേഹ ബന്ധങ്ങള്
അദ്ദേഹത്തിനെ പലപ്പോഴും ബലഹീനനാക്കിയി
ന്നു.
യുദ്ധം ആറാം ദിവസത്തിലേയ്ക്ക് കടന്നു.
പാണ്ഡവര് തലേ ദിവസത്തില്
നിന്നും വിഭിന്നമായി തങ്ങളുടെ സൈന്യത്തെ മക
ക്രമീകരിച്ചു. ഭീഷ്മര് കൗരവ
സൈന്യത്തെ ക്രൗഞ്ചവ്യുഹത്തിലണിനിരത്തി.
യുദ്ധകാഹളം മുഴങ്ങി. ആദ്യ പോരാട്ടം ഭീമനും,
ദ്രോണരും തമ്മിലായിരുന്നു.
തന്റെ സാരഥിയെ കൊന്ന ഭീമന് നേരെ,
ദ്രോണര് ശക്തമായി പോരാടി. പാണ്ഡവ
സൈന്യത്തിന്റെ നാശം മാത്രമായിരുന്നു കൗരവ
സൈന്യാധിപന്റെയും ലക്ഷ്യം.
പാണ്ഡവരെ നേരിട്ടാക്രമിയ്ക്കാന് അവര്
വൈമുഖ്യം കാട്ടി. തന്റെ പ്രിയ പുത്രന് തന്നാല്
വധിയ്ക്കപ്പെടരുതെന്നു ഭീഷ്മരും കൃഷണ
സംരക്ഷണയിലുള്ള പാണ്ഡവര് അവധ്യരാണെന്ന
ധാരണ ദ്രോണരിലും ശക്തമായിരുന്നു.
തങ്ങളുടെ സൈന്യ നാശത്തിന്
ബദലായി ഭീമനും സാത്യകിയും, അഭിമന്യുവും,
അര്ജ്ജുനനും ഉള്പ്പെടുന്ന സംഘം കൗരവ
സേനയോടും ശക്തമായി പ്രതികരിച്ചു. ക്രൗഞ്ച
വ്യുഹത്തിലേയ്ക്ക് തള്ളിക്കയറിയ
ഭീമന്റെ മുന്നേറ്റം കണ്ടു ധാർത്ത രാഷ്ട്രര്
മുറവിളി കൂട്ടി. " ഭീമന് ഭയങ്കരനായിരിയ്ക്കുന്നു.
നാം ഏതു നിമിഷവും അദ്ദേഹത്താല്
വധിയ്ക്കപ്പെടാം. " അവര് പൊരുതുന്നതിനേക്
കാള് വേഗത്തില് ആത്മ രക്ഷയ്ക്കുള്ള
ശ്രമം തുടര്ന്നു. രഥം ഉപേക്ഷിച്ച്,
ഗദയും കയ്യിലേന്തി ഭീമന് കൊടുങ്കാറ്റിന്
റെ വേഗതയില് കൗരവ നിരയിലേയ്ക്ക് കടന്നു.
ആ വായുപുത്രന് വരുത്തിവെച്ച
നാശം എത്രയെന്നു പ്രവചനാതീതമാണ്.
ധൃഷ്ടദ്യുമ്നന് ഭീമസഹായത്തിനായി
പാഞ്ഞെത്തി. ഭീമരഥത്തില്, വിശോകനെന്ന
സാരഥിയെ മാത്രം കണ്ട
അദ്ദേഹം അക്ഷരാര്ത്ഥത്തില് ഞെട്ടിതരിച്ചു. '"
തന്റെ ചങ്ങാതിയ്ക്കെന്തോ ഭയങ്കരമായ
ആപത്ത് പിണഞ്ഞിരീയ്ക്കുന്നു. ഭീമന്
മരണപ്പെടുന്ന കാര്യം തന്റെ ചിന്തയ്ക്കമപ്പു
റമാണ് " ഭീമന്, സാത്യകി ധൃഷ്ടദ്യുമ്നന് ഇവര്
മൂവരുടെയും കൂട്ടുകെട്ടിന് ഒരു ദൈവിക
പരിവേഷം തന്നെ ഉണ്ടായിരുന്നു -- മൂന്നു
സുഹൃത്തുക്കളല്ല, മൂന്നാത്മാക്കള്
തന്നെ ആയിരുന്നവര്. ധൃഷ്ടദ്യുമ്നന്
വിശോകനോട് തിരക്കി. " ഭീമനെവിടെ ?
അദ്ദേഹം രഥം ഉപേക്ഷിച്ചു എവിടെപ്പോയി ?
വിശോകന് ഭീമന് രഥമുപേക്ഷിച്ചു,
ഗദയുമേന്തി ശത്രുവ്യുഹത്തിലേയ്ക്ക് കടന്നത്
ദുഃഖത്തോടെ അറിയിച്ചു. ഭീമന്റെ സാഹസത്തില്
അന്നാദ്യമായി ധൃഷ്ടദ്യുമ്നന് കുറ്റം കണ്ടെത്തി.
" യുദ്ധമാണ്, എതിരാളികളുടെ നടുവിലേയ്ക്ക്
ഒറ്റയ്ക്ക് കടക്കുന്നത് തീര്ത്തും അപകടമാണ്.
എന്തെങ്കിലും സംഭവിയ്ക്കും മുന്പ്
ഭീമനെ രക്ഷിയ്ക്കണം " ധൃഷ്ടദ്യുമ്നന് കൗരവ
വ്യുഹത്തിലേയ്ക്ക് രഥം നീക്കി. ഭീമന് കടന്നു
പോയ വഴികളിലെല്ലാം കണ്ട ശവകൂമ്പാരങ്ങള്
ധൃഷ്ടദ്യുമ്നന്റെ മനസ്സിലെ ഭീതിയ്ക്ക്
ആക്കം കൂട്ടി. കുറച്ചകലെയായി, ധൃഷ്ടദ്യുമ്നന്
ആ കാഴ്ചകണ്ടു. കൗരവ
സൈന്യത്തെ കൊന്നൊടുക്കി കൊണ്ട്
സംഹാരതാണ്ഡവമാടുന്ന ഭീമനെന്ന അജയ്യന്.
ആരുടെ സഹായവും അദ്ദേഹത്തിനാവശ്യമില്ല.
എപ്പോഴും പറയാറുള്ള പോലെ "
എന്റെ കരുത്തില് എനിയ്ക്ക് പൂര്ണ്ണ
വിശ്വാസമുണ്ട്. കൃഷണോക്തികള് എന്നിലെ 'സ്വ
' ഉണര്ത്തിയിരിയ്ക്കുന്നു. "
അകലെ നിന്നും പാഞ്ഞെത്തുന്ന
സുഹൃത്തിനെ ഭീമന് കണ്ടു. സ്നേഹ
പ്രകടനം പോലും, പൈശാചികമായ
അട്ടഹാസത്തിലായ ഭീമന്,
ധൃഷ്ടദ്യുമ്നനെ അണച്ചു പുല്കി. ചോരപുഴയില്
നീന്തിതുടിയ്ക്കുന്ന ഭീമന്, ധൃഷ്ടദ്യുമ്നന്
റെ മനസ്സില് പോലും ഭീതിയുണര്ത്തി. " ഭീമന്
കൊടുങ്കാറ്റാണ് -- നാശം വിതയ്ക്കുന്ന,
അലമുറയിടുന്ന കൊടുങ്കാറ്റ്. "
ഭീമനും ധൃഷ്ടദ്യുമ്നനും ഒത്തു ചേര്ന്നത്
ദുര്യോധാനില് അത്യന്തം ഭീതിയുള്ളവാക്കി.
അദ്ദേഹം പറഞ്ഞു " ദ്രുപദ പുത്രന്, ഭീമനോട്
ചേര്ന്നിരിയ്ക്കുന്നു. നാം ഉടന്
എന്തെങ്കിലും നീക്കം നടത്തിയില്ലെങ്കില്
അവര് നമ്മുടെ സൈന്യത്തെ മുഴുവന്
നശിപ്പിയ്ക്കും. " തന്റെ സഹോദരന്മാരില്
ചിലരെ രാജാവ്
അവരെ നേരിടാനായി പറഞ്ഞയച്ചു.
മറ്റൊരു വശത്ത്,
ദ്രോണനും ദ്രുപദനും തമ്മിലേറ്റ് മുട്ടി. ഒരു
കാലത്ത് ആത്മ മിത്രങ്ങളായിരുന്ന അവര്
പില്ക്കാലത്ത് ബദ്ധശത്രുക്കാളായി. രണ്ടു
പേരും വൈരത്തോടെ പോരാടി.
ദ്രോണരോടെറ്റു മുട്ടുന്നതില് ദ്രുപദന് വേണ്ടത്ര
മെയ്യ് കരുത്തില്ലെന്നു മനസ്സിലാക്കിയ
ധൃഷ്ടദ്യുമ്നന്, 'സംമോഹനാസ്ത്രം'
പ്രയോഗിച്ചു. അസ്ത്രപ്രഭാവത്താല്
ദുര്യോധന സഹോദരന്മാര് മയക്കത്തിലേയ്ക്ക്
വീണു. ദൂരെ നിന്നീക്കാഴ്ച് കണ്ട ദ്രോണര്,
ദ്രുപദനെ വിട്ടു അങ്ങോട്ട് പാഞ്ഞു.
പ്രത്യസത്രം പ്രയോഗിച്ചു
അദ്ദേഹം അവരെയെല്ലാം ഉണര്ത്തി.
അഭിമന്യു, താന് ചമച്ച 'സൂചിമുഖ' മെന്ന പുതിയ
വ്യുഹവുമായി, ഭീമന്റെയും, സേനാധിപന്റെയും
സഹായത്തിനെത്തി. ധൃഷ്ടദ്യുമ്നന്
ദ്രോണരോടെറ്റു മുട്ടി. ശക്തനായ ദ്രോണര്,
ധൃഷ്ടദ്യുമ്നന്റെ രഥം നശിപ്പിച്ചു.
കുതിരകളെക്കൊന്നു. ധൃഷ്ടദ്യുമ്നന്
അഭിമന്യുവിന്റെ രഥത്തിലേയ്ക്ക്
ചാടിക്കയറി അസ്ത്രപ്രയോഗം നടത്തി. ഭീമന്
തന്റെ സാരഥിയോടൊത്ത് ചേര്ന്നു.
അദ്ദേഹം ദുര്യോധന സഹോദരന്മാരുമായി
ശക്തമായി ഏറ്റുമുട്ടി.
അഭിമന്യുവും, വികര്ണ്ണനും തമ്മിലുള്ള
ദ്വന്ദയുദ്ധം കാണികളുടെ മനം കുളിര്പ്പിച്ചു.
തികഞ്ഞ മെയ്യ് വഴക്കത്തോടെ ആയിരുന്നു
രണ്ടു പേരുടെയും പ്രകടനം. ഭീമന്
ദുര്യോധനനുമായി ഏറ്റുമുട്ടി.
ദുര്യോധനനും ശക്തനായ യോദ്ധാവായിരുന്നു.
ദുര്യോധനനെ കൊല്ലുക എന്നതായിരുന്നു
തീര്ത്തും വൈരാഗിയായ ഭീമന്റെ ലക്ഷ്യം.
ഏറെ പൊരുതിയെങ്കിലും, ഭീമന്റെ ശക്തമായ
നേരിടലിനെ അതി ജീവിയ്ക്കാനാവാത
െ ദുര്യോധനന് ബോധരഹിതനായി. ജയഭ്രഥന്
രാജാവിനെ തേരിലേറ്റി യുദ്ധ രംഗത്ത്
നിന്നും കൊണ്ടുപോയി.
കൃപരും ജയഭ്രഥനും ചേര്ന്ന് ഭീമനോടെറ്റു
മുട്ടിയെങ്കിലും
വായുപുത്രന്റെ ശക്തിയെ തടുക്കാനവര്ക്ക
ായില്ല.
ആറാം ദിവസത്തെ യുദ്ധം, ഭീമന്റെ ഉഗ്രമായ
പ്രകടനത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട്
പര്യവസാനിച്ചു. പാണ്ഡവ ശിബിരത്തില് നിന്ന്,
ഭീമന്റെയും, സാത്യകിയുടെയും ധൃഷ്ടദ്യുമ്നന്
റെയും ആഹ്ലാദ പ്രകടനങ്ങള്
രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു.
എന്നത്തെയും പോലെ നിരാശനായ ദുര്യോധനന്
മുത്തച്ഛനരികിലെത്തി. മുത്തച്ഛന്
കേള്ക്കുന്നില്ലേ ആ ആര്പ്പു വിളികള്. ഭീമന്
എന്റെ നെഞ്ചില് ആഞ്ഞു ചവിട്ടുകയാണ്.
നമ്മുടെ വ്യുഹം ഭേദിച്ച്,
ഭീമനെങ്ങനെ സൈന്യമദ്ധ്യത്തിലെത്തി ?
എവിടെയോ,
ആരോ അശ്രദ്ധമായി പെരുമാറിയിട്ടുണ്ട്.
ഇല്ലെങ്കില് ഈ ചതി പറ്റില്ല.
നമ്മുടെ സൈന്യത്തിന്റെ നല്ലൊരു ഭാഗം ഭീമന്
നശിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു. മുത്തച്ഛന്
പാണ്ഡവരോടുള്ള മൃദുസമീപനം മാറ്റി,
നാളെ തന്നെ അവരെ കൊല്ലണം. എങ്കില്
മാത്രമേ എനിയ്ക്ക് സ്വസ്ഥമായി ഉറങ്ങാനാകു. "
ഭീഷ്മര് നിര്ദ്ദോഷമായി ചിരിച്ചു. " കുഞ്ഞേ !
നീ ഇങ്ങനെ പറയുന്നത് ശരിയല്ല. ഞാന് ഈ
പ്രായത്തിലും നിനക്ക് വേണ്ടി ജീവൻമരണ
പോരാട്ടമാണ് നടത്തുന്നത്.
ആര്ക്കും അതില്ക്കവിഞ്ഞ്
ഒരത്ഭുതവും നടത്താനാവില്ല. പിന്നെ,
പാണ്ഡവരെ കൊല്ലാന് എന്നോടാവശ്യപ്പെ
ടാന് നിനക്ക് ഞാനധികാരം തന്നിട്ടില്ല.
എന്റെ കുട്ടികളെ ഞാന് വധിയ്ക്കില്ലെന്നു
ആദ്യമേ ബോദ്ധ്യപ്പെടുത്തിയതാണ്.
ഇനിയും ആവർത്തിയ്ക്കുന്നു,
ഞാനതൊരിയ്ക്കലും, ആര്ക്കുവേണ്ടിയ
ും ചെയ്യില്ല. " അറിയാതെ പ്രകടമായ
കോപം അടക്കി, അനുനയ സ്വരത്തില് ഭീഷ്മര്
പറഞ്ഞു, " നീ പോയി കിടക്കൂ !
അസ്ത്രങ്ങളേറ്റ് നീ ഏറെ പീഡിതനാണന്നെനിക
്കറിയാം. നിനക്ക് വിശ്രമം ആവശ്യമാണ്.
ഇതാ ഒരു കഷായം. ഇതു കുടിച്ചു
നീന്റെ വേദനയെ ലഘുകരിച്ചു, ഉറങ്ങാന്
ശ്രമിയ്ക്കുക. " ഭീഷ്മര് കഷായം നല്കി,
ദുര്യോധനനെ നിദ്രയ്ക്ക് പറഞ്ഞയ്ച്ചു.(തുടര
Monday, 30 September 2013
മഹാഭാരതം ഭാഗം 30
മഹാഭാരതം ഭാഗം 29
പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 7(തുടർച്ച)...
ഭീഷ്മ പര്വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര
യുദ്ധം-(ii) )
കുരുക്ഷേത്ര യുദ്ധം നാലാം ദിവസം....
ഭീമനും,പുത്രൻ ഘടോല്ക്കചനും....
യുദ്ധത്തിന്റെ നാലാം ദിവസം പുലര്ന്നു.
തന്റെ സകല കഴിവുമുപയോഗിച്ച്
പാണ്ഡവസൈന്യത്തിന്റെ നല്ലൊരു പങ്ക്
നശിപ്പിയ്ക്കാന്‍ ഭീഷ്മര് തയ്യാറെടുത്തു.
ഭീഷ്മരുടെ നീക്കത്തെ ചെറുത്ത് കൊണ്ട് അര്ജ്ജുന
രഥം പാഞ്ഞെത്തി. ശക്തമായ
പോരാട്ടം തന്നെ നടന്നു.
ദ്രോണരും സഖ്യവും ഭീഷ്മരോട്
ചേര്ന്നപ്പോള്,
അച്ഛന്റെ രക്ഷയ്ക്കായി അഭിമന്യു
യുദ്ധരംഗത്തെത്തി. ആ രണ്ടു യോദ്ധാക്കളുടെയു
ം അഭ്യാസം കണ്ണിനാനന്ദം പകരും വിധമായിരു
കുറച്ചു നേരം ആ യുവ കേസരിയോട് ഏറ്റുമുട്ടിയ
ശേഷം ഭീഷ്മര് അര്ജ്ജുനനുനേരെ നീങ്ങി. ഈ
സമയം ഭുരിശ്രവസ്സു അശ്വർത്ഥാമാവ്, ശല്യര്,
ശല്യപുത്രര് എന്നിവര് സംഘം ചേര്ന്ന്
യോദ്ധാവായ അഭിമന്യുവിനോടെതിര്ത്തു.
കേവലം ഒരു കുമാരനെ അനേകം പേര്
സംഘം ചേര്ന്ന് ആക്രമിയ്ക്കുന്ന
തിന്റെ നീതിയുക്തി ചോദ്യം ചെയ്തു കൊണ്ട്
ധൃഷ്ടദ്യുമ്നന് അഭിമന്യുവിന് സഹായമായെത്തി.
ത്രിഗര്ത്തന്മാര് പണ്ടുള്ള
ശപഥം ( സംശപ്തകന്മാര് ) --
അര്ജ്ജുനനെ വധിയ്ക്കുമെന്ന പ്രതിജ്ഞ
പാലിയ്ക്കാനുള്ള വ്യഗ്രതയില്
അര്ജ്ജുനനെ നേരിട്ടു. ത്രിഗര്ത്തന്മാ
രോടോപ്പം കൃപരും,
ശല്യരും സഖ്യം ചേര്ന്നപ്പോള്, അര്ജ്ജുന
രക്ഷയ്ക്ക് ധൃഷ്ടദ്യുമ്നന് പാഞ്ഞെത്തി.
ശല്യപുത്രനെ ധൃഷ്ടദ്യുമ്നന് വധിച്ചു.
അത്യന്തം കുപിതനായ ശല്യര്,
ധൃഷ്ടദ്യുമ്നനെ തനിയ്ക്കറിയാവുന്ന അഭ്യാസ
മുറകളിലൂടെ എല്ലാം കടന്നാക്രമിച്ചു. ദ്വന്ദ്വ
യുദ്ധം മുറുകിയപ്പോള് അഭിമന്യു
സൈന്യാധിപന്റെ സഹായത്തിനെത്തി.
ദുര്യോധന സഹോദരന്മാര് ശല്യരോട് ചേര്ന്നു.
ഭീമന് അകലെ നിന്നാക്കാഴ്ച്ച കണ്ടു. ആ
പോരാട്ടത്തിലെ അപാകത മനസ്സില്ക്കണ്ട
ഭീമന് അവര്ക്കിടയിലേയ്ക്ക് പാഞ്ഞെത്തി. ഈ
സമയം ദുര്യോധനന് മുന്നിരയില്
എത്തപ്പെട്ടിരുന്നു. ഭീമനെ കണ്ടപ്പോള്
ദുര്യോധന സഹോദരന്മാര്ക്കിടയില് വലിയ
ഭയപ്പാടുണ്ടായി. ദുര്യോധനന്
തന്റെ ഗദയും ഓങ്ങി ഭീമനെ ആക്രമിയ്ക്കാനെത
്തി. ഭീമനും തിരിച്ചു
ഗദയും ഓങ്ങി അടുത്തപ്പോള്, രാജാവ് മഗധ
സൈന്യത്തെ ഭീമന് നേരെ അയച്ചു.
ദ്രൌപദി പുത്രന്മാര് ഭീമന് സഹായവുമായെത്തി.
മഗധ രാജാവ് തന്റെ വലിയ
ഗജത്തെ അഭിമന്യുവിനോടെതിര്ക്കാന്
നിയോഗിച്ചു. അച്ഛനെക്കാള് സമര്ത്ഥനായ
മകന് ആ ആനയെ വളരെ വേഗം കൊന്നു. ഭീമന്,
മഗധന്റെ ഗജസൈന്യത്തിന് കനത്ത തോതില്
നഷ്ടം വരുത്തി. ചത്തു വീണ ഗജങ്ങളുടെ നടുവില്
നിന്ന് അട്ടഹസിച്ചു നൃത്തം ചവിട്ടുന്ന
ഭീമനെ ക്കണ്ട പലരും ശ്മാശനത്തില്
നൃത്തം ചെയ്യുന്ന രുദ്ര
ദേവനാണന്നലറി വിളിച്ചു വിഹ്വലരായി.
ദുര്യോധനന് മറ്റൊരു
സൈന്യത്തെ ഭീമനെ നേരിടാനയച്ചു.
ഭീമനെ സഹായിയ്ക്കാന് ധൃഷ്ടദ്യുമനനും,
ദ്രൌപദി പുത്രന്മാരും, ശിഖണ്ഡിയും ഒന്നിച്ചു
പോരാട്ടം ശക്തമായി. ഭീഷ്മര്
മുൻനിരയിലെയ്ക്ക് പാഞ്ഞെത്തി. ഭീമനും,
ഭീഷ്മരും നേര്ക്കുനേര് പോരാടിയെങ്കിലും,
പിതാമഹന്റെ മനസ്സിലെ ആശങ്ക ഭീമന്
വായിച്ചറിഞ്ഞു. സാത്യകി ഈ
സമയം ഭീമനരികിലേക്കെത്തി. ദുര്യോധന
മിത്രമായ 'അലംബുഷന്' എന്ന
രാക്ഷസന്റെ മായാ പ്രയോഗങ്ങളെ സാത്യകി ത
ശൈലിയില് നേരിട്ടു.
അന്നത്തെ ദിവസം ഭീമന്റെ അസാമാന്യമായ
പ്രകടനത്തിന് വേണ്ടി മാറ്റി വെച്ച
പോലെ തോന്നി. ആ വായു പുത്രന്
ധാര്ത്തരാഷ്ട്രര്ക്കിടയിലേയ്ക്ക് പാഞ്ഞു
കയറി. ഒറ്റയടിയ്ക്ക് ഭീമന്
അവരിലൊരാളെ കൊന്നു. '
ഇനി തൊണ്ണുറ്റി ഒന്പതു ' ഭീമന് സംഹാര
മൂര്ത്തിയായി.
ഒന്നിനുപുറകെ ഒന്നായി ധാര്ത്തരാഷ്ട്രര്
എട്ടുപേരെ ഭീമന് കൊന്നൊടുക്കി. രാജാവ്
ഭീമനെ നേരിടാന് പ്രാഗ് ജ്യോതിഷത്തിലെ '
ഭഗദത്തന് ' എന്ന രാജാവിനെ നിയോഗിച്ചു.
അദ്ദേഹം തന്റെ 'സുപ്രതീക' മെന്ന ശ്രേഷ്ഠമായ
ആനപ്പുറത്ത് കയറി ഭീമന് നേരെ എത്തി.
ഭഗദത്തന് ഒരു കുന്തം ഭീമന്
നേരെ ചുഴറ്റി എറിഞ്ഞു. കുന്തം മാര്വ്വിടത്തില
് കൊണ്ട ഭീമന് ബോധരഹിതനായി. ഇതു കണ്ട
ഭീമ പുത്രനായ ഘടോല്ക്കചന് പാഞ്ഞെത്തി.
അദ്ദേഹം തന്റെ മായാ പ്രയോഗത്തിലൂടെ ശത്രുക്
ഭീമപുത്രനോടെതിരിടാന് ഭഗദത്തനായില്ല.
ഭഗദത്തന്റെ നില പരുങ്ങലിലാകുന്നത് ഭീഷ്മര്
കണ്ടു. അദ്ദേഹം ദ്രോണരോടും,
ദുര്യോധനനോടുമായി പറഞ്ഞു. ഘടോല്ക്കചന്
ശക്തനാണ്. തന്റെ അച്ഛനെ മുറിപ്പെടുത്തിയ
ഭഗദത്തനെ അയാള് വെറുതെവിടില്ല. രാക്ഷസ
പ്രകൃതിയായ അയാള് എന്തും ചെയ്യാന്
മടി കാണിക്കില്ല. നമുക്ക് ഉടന്
ഭഗദത്തന്റെ രക്ഷയ്ക്കെത്തണം. വായു
വേഗത്തില് ഭീഷ്മരഥം പാഞ്ഞു. ഈ
സമയം ബോധം വീണ്ടെടുത്ത
ഭീമനും പുത്രനോടോപ്പം ചേര്ന്നിരുന്നു. ഭീഷ്മ
നിര്ദ്ദേശത്താല്, ദ്രോണനും,
ദുര്യോധനനും സംഘം ചേര്ന്ന്
ഭഗദത്തന്റെ രക്ഷയ്ക്കെത്തി. പാണ്ഡവ
സൈന്യത്തിലെ പ്രമുഖരും ഭീമനോടോത്ത്
ചേര്ന്നു. ഇരു
സൈന്യങ്ങളും ശക്തമായി പോരാടി.
ഘടോല്ക്കചന് ഏവരെയും കടത്തിവെട്ടി.
ഭീഷ്മര് പറഞ്ഞു. " ഘടോല്ക്കചന്
അതി ശക്തനാണ്. അസ്തമയം അടുക്കാറായി ഈ
സമയം ആസുര ശക്തിയ്ക്ക് മൂര്ച്ച കൂടും.
രാക്ഷസ പ്രകൃതിയായ അയാളെ തളയ്ക്കാന്
നോക്കിയാല്, നമുക്ക് അനേകം സൈനികര്
നഷ്ടപ്പെടും ഭീഷ്മ നിര്ദ്ദേശത്താല
് സൈന്യം പിന്വലിയ്ക്കപ്പെട്ടു.
പതിവിലും അല്പം മുന്പെയാണ് ഭീഷ്മര്
സേനയെ പിന്വലിച്ചത്. പോരാട്ടവീര്യം ആ
വൃദ്ധനെ ഏറെ തളര്ത്തിയിരുന്നു.
ഘടോല്ക്കചനെ നേരിടുമ്പോഴുണ്ടാകുന്ന
നഷ്ടം ഒഴിവാക്കാനാണ് കൗരവ
പക്ഷം സേനയെ പിന്വലിച്ചതെന്നു
പാണ്ഡവര്ക്ക് മനസ്സിലായി. യുധിഷ്ഠിരൻ,
ഘടോല്ക്കചനെ സ്നേഹപുര്വ്വം ആശ്ലേഷിച്ചു.
നാലാം ദിവസത്തെ യോദ്ധാവായി ഭീമപുത്രന്
അംഗീകരിക്കപ്പെട്ടു.
കൗരവ സൈന്യം ശിബിരത്തിലെയ്ക്ക് മടങ്ങി.
അത്യന്തം ക്ഷീണിതരായിരുന്ന അവര്
ആഹാരശേഷം ബോധം കെട്ടുറങ്ങി. എന്നാല്
ദുര്യോധനന് ഉറങ്ങാന് കഴിഞ്ഞില്ല.
അദ്ദേഹം കൈ രണ്ടും നീട്ടി ദു:ഖിതനായി തലകുമ്
്നു. താന് മൂലം മരണത്തിനു കീഴ്പ്പെടെണ്ടി വന്ന
തന്റെ പ്രിയ സഹോദരങ്ങളെക്കുറിചോർത്ത്
അത്യധികം വിലപിച്ചു.
ഭീതിയോടെ ദുര്യോധനന് ഓര്ത്തു ' ഭീമന് വാക്കു
പാലിച്ചാല്,
ഏറെ താമസിയാതെ ദുശ്ശാശസനനുൾപ്പെടെയുള്ള
തന്റെ സഹോദരരും താനും വധിയ്ക്കപ്പെടും.
ഉള്ക്കിടിലത്തോടെ ആ രംഗം രാജാവ്
മനസ്സില്ക്കണ്ടു. ചിന്തകള്ക്ക്
വിരാമമിട്ടുകൊണ്ട് അദ്ദേഹമെഴുന്നേറ്റു
ഭീഷ്മരുടെ കൂടാരം ലക്ഷ്യമാക്കി നടന്നു.
ദുര്യോധനന് ഭീഷ്മ പാദത്തിനരുകില്
മുട്ടുകുത്തി നിന്നു. ' മുത്തച്ഛ ! എനിയ്ക്ക്
ദുഃഖം താങ്ങാനാവുന്നില്ല. എന്റെ എട്ടു
സഹോദരന്മാരെയാണ് ഭീമന് ഒറ്റയടിയ്ക്ക്
കൊന്നിരിയ്ക്കുന്നത്.
ഞാനിതെങ്ങനെ സഹിയ്ക്കും മുത്തച്ഛ ! അങ്ങും,
ദ്രോണരും, അശ്വർത്ഥാമാവും,
ദ്രരിശ്രവസ്സും വികര്ണ്ണനും അവിടെയുണ്ടായിരു
ന്നില്ലേ ? നിങ്ങളെ കവച്ചുവെച്ചു
ഭീമനെങ്ങനെ ആ കൃത്യം നടത്തി ? നിങ്ങള്
ആത്മാര്ത്ഥമായി വിചാരിച്ചിരുന്നെങ്കില്
ഭീമനെ തടുക്കാമായിരുന്നു. മുത്തച്ഛനവിടെ മൃദു
സമീപനം കാട്ടി � എന്തിന് ?
നിങ്ങളുടെ ശക്തിയെ വെല്ലുന്ന
എന്തോ ഒരമാനുഷികത ( മനുഷ്യ ശക്തിയ്ക്ക്
അതീതമായത് ) പാണ്ഡവരിലുണ്ട്. എനിയ്ക്കത്
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.'
എന്താണ്
പാണ്ഡവരുടെ പിന്നിലെ ശക്തി മുത്തച്ഛ !"
സ്വതവേ കോപിഷ്ഠനായിരുന്നെങ്കിലും,
ദുര്യോധനന്റെ അവസാന
ചോദ്യം തീര്ത്തും നിഷ്ക്കളങ്കമായിരുന്നു. അത്
ഭീഷ്മ ഹൃദയത്തില് തട്ടി. മരണത്തോടടുത്തു
കൊണ്ടിരിയ്ക്കുന്ന തന്റെ കൊച്ചു
മകനെ അനുകമ്പയോടെ നോക്കിക്കൊണ്ട്
ഭീഷ്മര് പറഞ്ഞു എന്റെ കുഞ്ഞെ ! അതു
തന്നെയല്ലേ നീന്റെ ചെവിയില് ഞങ്ങള്
വര്ഷങ്ങളായി ഉരുവിടുന്നത് ?"
അപ്പോഴെല്ലാം നീയുള്പ്പെടെയുള്ളവര്,
ഞങ്ങളെപ്പോലെയുള്ള വൃദ്ധരെ പാണ്ഡവ
പക്ഷവാദികള് എന്നഭര്ത്ഥിച്ചു. ഞങ്ങള്
പറഞ്ഞത് തന്നെയാണ് സത്യമെന്ന്
നിനക്കിപ്പോള് ബോദ്ധ്യമായിക്കൊ
ണ്ടിരിയ്ക്കുന്നു. പാണ്ഡവര് സത്യത്തിന്റെയും,
ധര്മ്മത്തിന്റെയും പ്രതീകമാണ്.
പുരുഷോത്തമനായ കൃഷ്ണന്റെ കൈകളില് അവര്
സുരക്ഷിതരാണ്. എനിയ്ക്കെന്നല്ല,
ആര്ക്കും ഇനി അവരുടെമേല്
ആധിപത്യം ചെലുത്താനാവില്ല. ആ പ്രപഞ്ച
നാഥന് തന്റെ നീതി നടപ്പാക്കിയിരിയ്ക്കും.
നീ ഒന്നാലോചിച്ചു നോക്കൂ കുഞ്ഞേ !
അദ്ദേഹം ദൂതുമായി വന്നു നിന്നെ സ്നേഹ
ബുദ്ധ്യാ എത്രമാത്രം ഉപദേശിച്ചു. അപ്പോള്
നീ ചെയ്തതോ --- ഭഗവാനെ പിടിച്ചു
കെട്ടി കാരാഗൃഹത്തിലടയ്ക്കാന്
പാശവുമേന്തി എത്തുകയല്ലേ ചെയതത് ?
നിന്റെ ധാര്ഷ്ട്യം എവിടെ ചെന്നെത്തി നില്ക്കുന്
ന് നിനക്കിപ്പോഴെങ്കിലും ബോദ്ധ്യപ്പെട്ടോ
? ഇനിയും വൈകിയിട്ടില്ല --- നീ യുദ്ധ
കൊതി നിറുത്തി പാണ്ഡവരുമായി സഖ്യം ചെയ്യു
നിന്നിലുടെ ഒരു നന്മയുടെ തിരി തെളിയുമെന്ന് ഈ
മുത്തച്ഛന് ആശിച്ചു പോകുന്നു.'
ഭീഷമാരുടെ നോട്ടം നേരിടാനാവാതെ, കുറച്ചു
നേരം തല കുമ്പിട്ടിരുന്ന ദുര്യോധനന്,
ഒന്നും ഉരിയാടാതെ നിശബ്ദം പുറത്തുകടന്നു.
ഭീഷ്മര് അതെയിരുപ്പില്
കുറെ നേരം ചിന്താധിഷ്ടനായി നിലകൊണ്ടു.
അദ്ദേഹം ഓര്ത്തു നാളുകള് എണ്ണപ്പെട്ടു
കഴിഞ്ഞ പാവം ! ദുര്യോധനന് ! അയാള്
ഭീരുവോ, അല്പനോ അല്ല. ലോകര്
പുകഴ്ത്തുന്ന നിരവധി ഗുണങ്ങളുടെ ഉടമയാണ്
എന്നാല് ആര്ക്കും ഉള്ക്കൊള്ളാനാവാത്ത
വിധം ധാര്ഷ്ട്യത്തിനു ഉടമയാണ്. വിധി !
അതലംഘനീയം തന്നെ. ഭീഷ്മര് അടുത്ത
നിമിഷം അര്ജ്ജുനന്റെ ശസ്ത്ര പ്രയോഗത്തിന്റെ
മാസ്മരികതെയെ കുറിചോർത്ത്
അഭിമാനം കൊണ്ട് അഭിമാന്യുവിന്റ
െ പ്രായത്തെ വെല്ലുന്ന പ്രകടനത്തില്
ഊറ്റം കൊണ്ടു . ഒടുവില് ചിന്ത ചെന്നെത്തിയത്
കൃഷ്ണനിലാണ് ----- സുദര്ശന
ചക്രവുമെന്തി തന്റെ നേരെ ക്രോധത്തോടെ പാ
ആ ലോകൈക നാഥന്. ആ തൃക്കൈ കൊണ്ട് ആ
നിമിഷം വധിയ്ക്കപ്പെട്ടിരുന്നെങ്കില് താനെത്ര
ഭാഗ്യവാനായേനെ ? അതുണ്ടായില്ല. ഒരു
നിമിഷം ഭീഷ്മര് ധ്യാന നിമഗ്നനായി.'
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡനായക !
അങ്ങേന്തിന് എന്നെ അവധ്യനാക്കി ? ഈ
ഭക്തന്റെ കോടി കോടി പ്രണാമങ്ങള് അങ്ങേറ്റ്
വാങ്ങിയാലും" ഏതോ ദിവ്യ പ്രഭയില്
ആകൃഷ്ടനായ ഭീഷ്മരുടെ കണ്ണുകള് നിറഞൊഴുകി.
മന്ദമായി, മനസ്സില് തട്ടുന്ന ആ
ശബ്ദം അദ്ദേഹം കേട്ടു , ഭീഷ്മര് !
നീ എന്റെ പ്രിയ ഭക്തനാണ്.
നീന്റെ നിയോഗം നിന്നെക്കാളു
പരിഞാനറിയുന്നു. നിന്നീലുടെ ത്യാഗത്തിന്റെയ
ും ജ്ഞാനത്തിന്റെയും മഹിമയും,
അപാരതയും ലോകത്തിന് കാഴ്ചവെയ്ക്കാന്
ഞാനുദ്ദേശിയ്ക്കുന്നു. കല്പാന്ത
കാലത്തോളം നീന്റെ മഹത്വം നിലനില്ക്കാന്
വേണ്ടത് ഞാന് ചെയ്യും. ഈ
ദുഃഖവും അവഗണനയും കേവലം ക്ഷണികമാണ്'.
കേട്ടില്ലേ അദ്ദേഹം പറയുന്നത്, ഈ ഭീഷ്മര്ക്ക്
ഇപ്പോഴെങ്ങും മരിയ്ക്കാനവകാശമില്ല.
പൗരാണികമായ കുരുവംശത്തില്
സൽഭരണം സുസ്ഥാപിതമാകുന്നത് വരെ നിനയ്ക്ക്
വിശ്രമമില്ലാതെ പ്രയത്നിയ്ക്കേണ്ടി വരുമെന്ന്
'സത്യവതി' മാതാവ് തന്നോട് പറഞ്ഞത് എത്ര
സത്യമാണ്. വനവാസത്തിനനിറങ്ങിയ വ്യാസ
മാമുനിയോടും അമ്മമാരോടുമോപ്പ
ം താനുമിറങ്ങിയതല്ലേ ? എന്തിനവര്
എന്നെ ഇവിടെ തടഞ്ഞു നിറുത്തി.
നിയതിയെ വെല്ലുന്ന
നിയോഗം എന്നെ തടവറയിലാക്കിയിര
ിയ്ക്കുന്നു. യുധിഷ്ഠിരൻ രാജസിംഹാസനത്തില
് ഉപവിഷ്ടനാകുന്നത് വരെ എനിയ്ക്ക്
മരിയ്ക്കാനവകാശമില്ല.
അതിനർത്ഥം ഏറെ മരണങ്ങള്ക്ക് ഈ വൃദ്ധന്
സാക്ഷി ആകേണ്ടി വരുമെന്ന് പറയാതെ പറഞ്ഞു
വെയ്ക്കലല്ലേ ? ഗംഗയെ പറ്റിയുള്ള മധുര
സ്മരണകള് അയവിട്ട
അദ്ദേഹം അമ്മയുടെ മടിത്തട്ടിലെന്ന
വണ്ണം ശാന്തമായുറങ്ങി.