Sunday, 30 June 2013
പ്രണയത്തില് ‘തൊട്ടുകൂടായ്മ’ വേണോ?
Saturday, 29 June 2013
• ജോലിത്തിരക്ക് പ്രണയത്തെ കൊല്ലും
Thursday, 27 June 2013
പ്രണയം മുറിയുമ്പോള്
.... രമണന് ആത്മഹത്യ ചെയ്ത കാലമല്ല ഇപ്പോള്. ഇന്ന് പ്രണയനൈരാശ്യത്തിന് പഴയ തീവ്രതയില്ലെന്നാണ് പൊതുവേ പറയാറ്. എങ്കിലും പ്രണയമുള്ളിടത്തെല്ലാം പ്രണയനൈരാശ്യവും ഉണ്ടാകുമെന്ന സാമാന്യ യുക്തിയില് പറയുകയാണെങ്കില്, ഇപ്പോഴും നമ്മുടെ സമൂഹത്തില് രമണന്മാരും ദേവദാസ്മാരും പരീക്കുട്ടിമാരും ജീവിക്കുന്നു. പ്രണയം നഷ്ടപ്പെടുന്നത് വേദന തന്നെയാണ്. സ്വന്തം ജീവനേക്കാള് സ്നേഹിച്ചയാള് ഒരു ദിവസം ഉപേക്ഷിച്ച് എങ്ങോ മറയുമ്പോള് കടുത്ത ഡിപ്രഷന് ഉണ്ടാകുന്നതും സ്വാഭാവികം. ഇനി ജീവിച്ചിരിക്കുന്നതു കൊണ്ട് അര്ത്ഥമില്ലെന്നും ജീവിതം അവസാനിപ്പിക്കാമെന്നും വേഗത്തില് ചിന്തിച്ചുപോകും. അങ്ങനെ, പ്രണയം നല്കിയ നിരാശയില് ജീവിതം എറിഞ്ഞുടയ്ക്കുന്നവര് ധാരാളം, ഇന്നും, ഇക്കാലത്തും! ഒരിക്കലും തന്നെ പിരിഞ്ഞു പോകില്ലെന്ന് കരുതുന്നയാള് നിഷ്കരുണം ഉപേക്ഷിച്ചുപോകുമ്പോള് ഉണ്ടാകുന്ന ഷോക്ക് വളരെ വലുതായിരിക്കും. അങ്ങനെയുള്ള സന്ദര്ഭങ്ങളില് ആ ഷോക്കിന് അടിപ്പെട്ടുപോകുമ്പോഴാണ് വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും വഴുതിവീഴുന്നത്. ഇത്തരം സന്ദര്ഭങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് എല്ലാ പ്രണയിതാക്കളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഒരു പ്രണയം മുറിയുന്നത് ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിലായിരിക്കും. “ഇനി നീയുമായി ഒരു ബന്ധവുമില്ല” എന്ന് അവന് അല്ലെങ്കില് അവള് പറയുന്ന നിമിഷം, ആ നിമിഷത്തിലാണ് പ്രണയത്തകര്ച്ച പൂര്ണമാകുന്നത്. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് അറിഞ്ഞിരിക്കേണ്ടത്. താന് പ്രണയിച്ചയാള് തന്നെ ഇത്രയേറെ വെറുക്കാനും ബന്ധം അവസാനിപ്പിച്ച് മടങ്ങാനും എന്താണ് കാരണം എന്ന് ചിന്തിക്കുക. പ്രണയബന്ധം അവസാനിക്കുന്നതിന് ഒരു ‘കാരണം’ ഉണ്ടാവണമല്ലോ. ആ കാരണം എന്താണെന്ന് മനസില് വീണ്ടും വീണ്ടും വിശകലനം ചെയ്യുക. പ്രശ്നം വഷളാകാന് കാരണം തന്റെ നിലപാടുകളാണോ എന്ന് ആലോചിക്കുക. പ്രണയപങ്കാളിയെ തന്റെ ഏതൊക്കെ പ്രവൃത്തികള് മാനസികമായി മുറിവേല്പ്പിച്ചു എന്നകാര്യത്തെക്കുറിച്ച് ഹൃദയം കൊണ്ട് അന്വേഷണം നടത്തുക. പ്രണയബന്ധം അവസാനിക്കുന്നതിന് രണ്ടുപേരും ഉത്തരവാദികളാകാം. കൂടുതല് തെറ്റ് ആരുടെ ഭാഗത്താണെന്ന് ആലോചിക്കുക. ആ തെറ്റ് തിരുത്താന് ഏതൊക്കെ രീതിയില് കഴിയും എന്ന് ചിന്തിക്കുക. തിരുത്താന് കഴിയുന്ന തെറ്റുകളാണെങ്കില് തിരുത്താനും, ക്ഷമിക്കാന് കഴിയുന്ന കുറ്റങ്ങളാണെങ്കില് ക്ഷമിക്കാനും നിങ്ങള് തന്നെ മുന്കൈ എടുക്കണം. പ്രണയം വീണ്ടും തളിര്ക്കാനായുള്ള ശ്രമങ്ങള് നടത്തുന്നതിന് ഈഗോ തടസമാകരുത്. അഥവാ, ഒരിക്കലും ഇനി കൂട്ടിച്ചേര്ക്കാനാവില്ലെന്ന് മനസിലായാല് അടിയന്തിരമായി സ്വീകരിക്കേണ്ട ചില തയ്യാറെടുപ്പുകളുണ്ട്. ‘ആ ബന്ധം അവസാനിച്ചു’ എന്ന് മനസിനെ ബോധ്യപ്പെടുത്തുക. അതിന് ശേഷം കുറച്ചുനേരം, ഒന്നും ആലോചിക്കാതെ, മനസിനെ ശാന്തമാക്കി വയ്ക്കുക. ഒരു ധ്യാനാവസ്ഥയില്, എത്രസമയം ഇരിക്കാമോ അത്രയും സമയം എല്ലാം മറന്ന് ശരീരത്തിനും മനസിനും വിശ്രമം നല്കുക. പ്രണയബന്ധം തകര്ന്നു കഴിഞ്ഞു. ഇനി അത് തിരിച്ചു വരില്ല. തന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ആലോചിക്കുക. മാതാപിതാക്കള്, സഹോദരങ്ങള്, സുഹൃത്തുക്കള് ഇവരെക്കുറിച്ചൊക്കെ ആലോചിക്കുക. പ്രണയം മാത്രമല്ല ജീവിതമെന്നും മറ്റ് സാമൂഹികബന്ധങ്ങളിലൂടെ ഈ ലോകത്തിന് പല സംഭാവനകളും നല്കാനുണ്ടെന്നും ചിന്തിക്കുക. താന് സ്നേഹിച്ചിരുന്ന പെണ്കുട്ടിയേക്കാള്/ ആണ്കുട്ടിയേക്കാള് തന്നെ സ്നേഹിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഈ ലോകത്ത് ജീവിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുക. വിഷാദത്തില് നിന്നും മനസിനേറ്റ മുറിവില് നിന്നും പതിയെ തിരിച്ചുവരാന് ഈ ചിന്തകളിലൂടെ കഴിയും. കൂടുതല് ജ്വലിക്കുന്ന ഒരു ജീവിതം നയിച്ച് ലോകത്തിന് വിളക്കായി മാറാനും കഴിയും.
Curtsey;webdhunia
Wednesday, 26 June 2013
» കൊലപാതകത്തേക്കാള് മാനക്കേട് പ്രണയം! (honour killing)
എല്ലാ പ്രണയബന്ധങ്ങളും വീട്ടുകാരുടെയും ബന്ധുക്കളുടെയും ആശീര്വാദത്തോടെ വിവാഹത്തിലേക്കെത്തുന്നില്ല. ‘പ്രണയം’ എന്ന് പറയുമ്പോള് തന്നെ ഒളിഞ്ഞിരിക്കുന്ന ഒരു റിസ്ക് അതില് കണ്ടെത്താം. എന്നാല് അതിലെ റിസ്ക് ഒരു ത്രില്ലായി എടുത്ത്, വീട്ടുകാരെയും നാട്ടുകാരെയും എതിര്ത്ത് വിവാഹം കഴിക്കുകയും സന്തോഷത്തോടെ ജീവിതം നയിക്കുകയും ചെയ്യുന്ന യുവമിഥുനങ്ങളെ സാധാരണയായി കാണുന്നതുമാണ്. പക്ഷേ, ഇപ്പോള് പ്രണയിക്കാന് ഭയപ്പെടുന്നവരായി പുതിയ തലമുറ മാറുന്നതായാണ് റിപ്പോര്ട്ടുകള്. ഇന്ത്യയാകെ പടര്ന്നുപിടിക്കുന്ന അഭിമാനക്കൊലപാതകം എന്ന രോഗമാണത്രേ പ്രണയത്തില് നിന്ന് യുവത്വത്തെ പിന്തിരിപ്പിക്കുന്നത്. ‘പ്രണയബന്ധം വീട്ടിലറിഞ്ഞാല് അവര് കൊല്ലാനും മടിക്കില്ല’ എന്ന് പണ്ട് നിസാരമായി പറഞ്ഞിരുന്നതാണെങ്കില്, ഇന്ന് അതാണ് സ്ഥിതി. പ്രണയിക്കുന്നത് സ്വന്തം മകനോ മകളോ ആരായാലും കൊലപ്പെടുത്തുക, പ്രണയം മൂലം കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഒഴിവാക്കുക എന്നായിരിക്കുന്നു ഇന്ന് സമൂഹത്തിന്റെ ചിന്ത. ‘അഭിമാനക്കൊലപാതകം’ എന്ന പേരിലാണ് ഇത്തരം കുറ്റകൃത്യങ്ങളെ വിശേഷിപ്പിക്കുന്നത്. അഭിമാനം നിലനിര്ത്താന് വേണ്ടി കൊലപാതകം!. അപ്പോള് കൊല ചെയ്യുന്നത് ഒരു മാനക്കേടല്ലാതായി മാറുന്നു. ഏറ്റവും വലിയ കുഴപ്പം പ്രണയബന്ധങ്ങളും അതില് നിന്ന് ഉണ്ടായേക്കാവുന്ന ചീത്തപ്പേരുമാണെന്നു വരുന്നു. ഡല്ഹി, ബീഹാര്, ചെന്നൈ, മുംബൈ തുടങ്ങി കേരളത്തില് നിന്നു വരെ അഭിമാനക്കൊലപാതകത്തിന്റേതായ റിപ്പോര്ട്ടുകള് വരുന്നു. ഇത്തരം കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാനും നടപടികളെടുക്കാനും മന്ത്രിസഭാ സമിതി വരെയുണ്ടാക്കന് കേന്ദ്രസര്ക്കാര് തയ്യാറായിരിക്കുന്നു. എന്നാല്, റിപ്പോര്ട്ടു ചെയ്യപ്പെടുന്ന സംഭവങ്ങളേക്കാള് എത്രയോ അധികം കൊലപാതകങ്ങളും അക്രമങ്ങളും ഇപ്പോഴും രാജ്യമാകെ അരങ്ങേറുന്നു. സമുദായത്തിനും കുടുംബത്തിനും മാനക്കേടുണ്ടാക്കുന്ന കമിതാക്കളെ ഇല്ലായ്മ ചെയ്യുന്ന ഉത്തരേന്ത്യന് കാടത്തം ദക്ഷിണേന്ത്യയിലേക്കും പടര്ന്നു പിടിക്കുന്നതിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിച്ചുജീവിക്കാന് കൊതിച്ച് വിവാഹം കഴിച്ച യുവാവും യുവതിയും അഭിമാനക്കൊല പേടിച്ച് കോടതിയെ അഭയം പ്രാപിച്ച സംഭവം തമിഴ്നാട്ടില് നിന്നാണ് റിപ്പോര്ട്ടുചെയ്തത്. ആത്മഹത്യയെന്നും അജ്ഞാത മൃതദേഹമെന്നും തലക്കെട്ടുകളുമായി വരുന്ന പല വാര്ത്തകള്ക്കും പിന്നില് അഭിമാനക്കൊലപാതകം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം. ഒരു യുവാവും യുവതിയും സ്നേഹിച്ചു വിവാഹം കഴിക്കുന്നതോടെ എന്തോ വലിയ തെറ്റ് സംഭവിച്ചു എന്ന് കുടുംബാംഗങ്ങളും സമൂഹവും വിധിയെഴുതുന്നിടത്താണ് അഭിമാനക്കൊലയുടെ ഉദയം. കൊലപാതകമാണ് പ്രണയത്തേക്കാള് വലിയ തെറ്റെന്ന് ഇവര് മനസിലാക്കുന്നില്ല. മരണങ്ങള് എന്നും നഷ്ടം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അതുകൊണ്ട് ഒരു മാനക്കേടും മാഞ്ഞുപോകുന്നില്ല. അഭിമാനക്കൊലപാതകങ്ങള് നിയന്ത്രിക്കാന് സര്ക്കാരുകള് ശക്തമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സമൂഹത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. പ്രശ്നങ്ങള്ക്ക് പരിഹാരം കാണായി ആയുധമെടുക്കുന്നത് ഇന്ത്യന് സംസ്കാരത്തിന് യോജിച്ചതല്ല. പ്രണയബന്ധങ്ങളെ നേരിടേണ്ടത് കൊലപാതകത്തിലൂടെയുമല്ല. അഭിമാനക്കൊലപാതകത്തിലൂടെ ആരുടെ മാനവും സംരക്ഷിക്കപ്പെടുന്നില്ല എന്ന സത്യം ബോധ്യപ്പെടുത്താന് സര്ക്കാരുകള് നടപടികള് സ്വീകരിക്കേണ്ടതാണ്.
Curtsey: നിത്യ അശോക്
Tuesday, 25 June 2013
‘കുട്ടേട്ടന്’മാര്ക്ക് കഷ്ടകാലം!
പ്രണയം എന്ന വികാരം ഓരോ മനുഷ്യരിലും ഓരോ രീതിയിലാണ്. ചിലര് അതിനു വേണ്ടി പ്രാണന് ത്യജിക്കാനും തയ്യാറാണ്. മറ്റുചിലര്ക്ക് പ്രണയം ഒരു ഹോബിയോ ജോലിയോ ഒക്കെയാണ്. ഒരേസമയം ഒന്നിലധികം പ്രണയങ്ങള് കൊണ്ടുനടക്കുന്ന വിരുതന്മാരുണ്ട്. ഒരു വലിയ വ്യവസായ ശൃംഖല നടത്തിക്കൊണ്ടുപോകുന്നതിനേക്കാള് സാമര്ത്ഥ്യത്തോടെ അനവധി പ്രണയബന്ധങ്ങള് മാനേജുചെയ്തു പോകുന്ന വമ്പന് കക്ഷികളെയും കാണാം. ലോഹിതദാസിന്റെ തിരക്കഥയില് ജോഷി സംവിധാനം ചെയ്ത ‘കുട്ടേട്ടന്’ എന്ന സിനിമയുടെ പ്രമേയം ഇത്തരം പ്രണയരോഗികളായിരുന്നു. രാവിലെ കുളിച്ച് അടിപൊളി വേഷം ധരിച്ച് ബൈക്കിലോ കാറിലോ ഇവര് ‘വേട്ട’യ്ക്കിറങ്ങുന്നു. പെണ്കുട്ടികളെ വളയ്ക്കുക എന്നതുതന്നെ പ്രധാനലക്ഷ്യം. ചിലര് ഇക്കാര്യത്തില് വേഗം വിജയം കാണുന്നു. മറ്റുചിലരാകട്ടെ, വിജയം കാണും വരെ പ്രവര്ത്തിക്കാന് സന്നദ്ധരാകുന്നു. എന്നാല്, പഴയകാലം പോലെയല്ല ഇപ്പോള്. ഇത് കുട്ടേട്ടന്മാരുടെ കഷ്ടകാല സമയമാണ്. പൂവാലന്മാരെയും പ്രണയരോഗികളെയും തിരിച്ചറിയാനുള്ള കഴിവും വിവേകവും ഇക്കാലത്തെ പെണ്കുട്ടികള്ക്കുണ്ട്. അതുകൊണ്ട്തന്നെ ചതിക്കുഴികളില് പതിക്കുന്ന പെണ്കുട്ടികളുടെ എണ്ണം മുമ്പത്തേതിനേക്കാള് ഏറെ കുറഞ്ഞിട്ടുണ്ട്. താന് സ്നേഹിക്കുന്ന പുരുഷന് മറ്റൊരു പെണ്കുട്ടിയുമായി ബന്ധമുണ്ടെന്ന് തോന്നിയാല് അപ്പോള് തന്നെ പ്രണയത്തില് നിന്ന് പിന്മാറാനും കള്ളക്കാമുകനെ കൈകാര്യം ചെയ്യാനുമുള്ള ആര്ജ്ജവം ഇപ്പോഴത്തെ പെണ്കുട്ടികള് കാണിക്കുന്നു. യാദൃശ്ചികമെന്നോണം പരിചയപ്പെടുകയും പിന്നീട് വിടാതെ പിന്തുടരുകയും ചെയ്യുന്ന റോമിയോമാര്ക്കെതിരെ പെണ്കുട്ടികള് ജാഗ്രതപാലിക്കുന്നു എന്ന് തന്നെയാണ് വിവിധ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. പെണ്വാണിഭവും പീഡനവും മുന്കാലങ്ങളേക്കാള് കുറഞ്ഞത് ഇതാണ് സൂചിപ്പിക്കുന്നത്. പ്രണയം നടിക്കുകയും മറ്റുപലതിലേക്കും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന കാമുകന്മാര് ഇന്നും സമൂഹത്തില് ഏറെയുണ്ട്. പ്രണയം യഥാര്ത്ഥമാണോ അതോ കപടമാണോ എന്നു മനസിലാക്കാന് വേഗത്തില് കഴിയും. പക്ഷേ അതിന് സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്. തന്റെ നേര്ക്ക് പ്രണയാഭ്യര്ത്ഥന നടത്തുന്ന ഒരാളെയോ സഹായങ്ങളുമായി അടുത്തുകൂടുന്നവരെയോ വേഗത്തില് വിശ്വസിക്കുന്നതാണ് പെണ്കുട്ടികളെ അപകടത്തിലാക്കുന്നത്. ശല്യപ്പെടുത്തുന്നതായി തോന്നിയാല് ഉടന് തന്നെ പൊലീസില് വിവരമറിയിക്കാനുള്ള സംവിധാനങ്ങള് ഇപ്പോഴുണ്ട്. പെണ്കുട്ടികളെ ശല്യപ്പെടുത്താനും അപമാനിക്കാനും ശ്രമിക്കുന്നതായുള്ള നൂറുകണക്കിന് പരാതികള് ഇപ്പോള് ദിവസവും പൊലീസിന് ലഭിക്കുന്നുണ്ട്. അവയിലൊക്കെ കൃത്യമായ നടപടികള് എടുക്കുകയും ചെയ്യുന്നു. പൊലീസും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സ്ത്രീകളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള് ശക്തമാക്കിയിട്ടുണ്ട്. പരാതികള് ലഭിച്ചുകഴിഞ്ഞാല് പെണ്കുട്ടിയുടെ മൊഴി ഏറെ നിര്ണായകമാണ്. ശിക്ഷാനടപടികള് കടുത്തതുമാണ്. ശല്യപ്പെടുത്താന് ശ്രമിച്ച പൂവാലന്മാര്ക്കെതിരെ പെണ്കുട്ടികള് ശക്തമായി പ്രതികരിക്കുന്നതിന്റെ ഒട്ടേറെ റിപ്പോര്ട്ടുകള് അടുത്തകാലത്ത് വാര്ത്താപ്രാധാന്യം നേടിയിരുന്നു. കുട്ടേട്ടന്മാരുടെ വിളയാടലുകള് ഇനി അത്ര എളുപ്പമാകില്ലെന്ന് സാരം. സ്ത്രീകള്ക്കെതിരെയുള്ള പീഡനത്തിനും പൂവാലന്മാരുടെ പ്രകടനങ്ങള്ക്കുമെതിരെ സമൂഹത്തിന് ബോധവത്കരണം നടത്തുന്ന സന്നദ്ധസംഘങ്ങള് സംസ്ഥാനമൊട്ടാകെ പ്രവര്ത്തിച്ചുവരുന്നുണ്ട്. ഇവയുടെ പ്രവര്ത്തനങ്ങളും പെണ്കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങള്ക്ക് തടയിടാന് ഉപകരിക്കുന്ന
Curtsey;webdunia
പൂര്വകാമുകിയെ വീണ്ടും കണ്ടാല്...
പത്തനംതിട്ടയില് നടന്ന ഒരു സംഭവമാണ്. നായകന് ഒരു സര്ക്കാര് ഉദ്യോഗസ്ഥന്. കക്ഷിക്ക് അയല്ക്കാരിയായ പെണ്കുട്ടിയോട് കടുത്ത പ്രേമം. കാര്യം പെണ്കുട്ടിയെ അറിയിച്ചപ്പോള് അവള്ക്ക് എതിര്പ്പൊന്നുമില്ല. അങ്ങനെ പ്രണയകഥ അടിപൊളിയായി തുടര്ന്നു. വൈകാതെ സംഭവം നാട്ടില് പാട്ടായി. ഇതോടെ ഇരു വീടുകളിലും ഭൂകമ്പം. നായകന്റെ അച്ഛന് വാളെടുത്തു. അമ്മ സെന്റിമെന്റ്സ് ആയുധമാക്കി - “അവളെ കെട്ടിയാല്, ഞാനും കെട്ടും... ഈ ഉത്തരത്തില്”. ഭീഷണിക്കൊടുവില് നായകന് പ്രണയത്തില് നിന്നു പിന്മാറി. അന്തസായി ഒരു പണക്കാരിയെ കല്യാണം കഴിച്ച് സെറ്റിലായി. നായികയോ? അവളും മോശമല്ല, നായകന് പിന്മാറിയപ്പോള് നല്ലൊരു ചൊങ്കന് ചെക്കനെ പ്രേമിച്ചു വശത്താക്കി നാടുവിട്ടു. വര്ഷങ്ങള് കഴിഞ്ഞു. നമ്മുടെ നായകന് ട്രാന്സ്ഫറായി പെരിന്തല്മണ്ണയില് എത്തി. അപ്പോഴതാ, കണ്ണീരും കയ്യുമായി തന്റെ ആദ്യകാമുകി ഓഫീസിന് തൊട്ടടുത്ത വീട്ടില്. അവളുടെ ഭര്ത്താവ് മറ്റൊരുത്തിക്കൊപ്പം പോയത്രേ. ഒന്നരവയസുള്ള ഒരു കുഞ്ഞുമായി പാവം നായിക ഒറ്റയ്ക്ക്. നായകന്റെ മനസലിഞ്ഞു. വീണ്ടും പ്രണയം തളിരിട്ടു. വിവരം നായകന്റെ ഭാര്യയുടെ കാതില്. അടി, ബഹളം, ലഹള. ഈ കഥയിലേതുപോലെ ആദ്യകാമുകിയെ അവിചാരിതമായി കണ്ടുമുട്ടാന് എത്ര കാമുകഹൃദയങ്ങള്ക്ക് ഭാഗ്യം(അതോ നിര്ഭാഗ്യമോ?) ഉണ്ടായിട്ടുണ്ട്. അങ്ങനെ കണ്ടുമുട്ടിയിട്ടുണ്ടെങ്കില് അവളുടെ പ്രതികരണം / അവളുടെ അവസ്ഥ/ അവളുടെ ശരീരഭാഷ ഇവയൊക്കെ സൂക്ഷ്മമായ ഒരു വിലയിരുത്തലിന് വിധേയമാക്കിയോ? ഒട്ടുമിക്ക പ്രണയ പണ്ഡിതന്മാരും പറയുന്നത്, പഴയ കാമുകിയെ അവിചാരിതമായി കണ്ടുമുട്ടുന്ന കാമുകന്മാര്ക്ക് ആദ്യം ഉണ്ടാവുക ഒരു ഞെട്ടലാണെന്നാണ്. “നീ എങ്ങനെ ഇവിടെയെത്തി” അല്ലെങ്കില് “നീ എന്തിന് ഇവിടെയെത്തി” എന്നൊരു ഭാവം. ഇത് ഒരു ഭയത്തില് നിന്നും ഉടലെടുക്കുന്നതാണ്, ഇനി എന്താണ് സംഭവിക്കാന് പോവുക എന്ന ഭയം. കാമുകിയുമായുള്ള ബന്ധം വേര്പെട്ടതിന് പല കാരണങ്ങള് ഉണ്ടാകും. നായകന് ബോധപൂര്വം കാമുകിയെ ഒഴിവാക്കിയതാണെങ്കില്, പിന്നീട് തമ്മില് കാണുമ്പോള് അയാള്ക്ക് ഞെട്ടാന് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട. തന്നെ തള്ളിപ്പറഞ്ഞ് പോയ കാമുകി വീണ്ടും കണ്മുന്നിലെത്തിയാലും നായകന് ഞെട്ടും - “ഇനിയും ഇവള് എന്തിനുള്ള പുറപ്പാടാണീശ്വരാ?” എന്തായാലും ആദ്യത്തെ ഞെട്ടലും അമ്പരപ്പും മാറിയാല് നായകന് തന്റെ പഴയ ‘ഐശ്വര്യാ റായി’യെ അടിമുടിയൊന്നു നോക്കും. എന്തു വേഷമാണ് അവള് ധരിച്ചിരിക്കുന്നത്? എങ്ങനെയാണ് അവളുടെ കോലം? ഷാമ്പൂ പതപ്പിച്ച് പാറിപ്പറക്കുന്ന മുടിയും ജീന്സും ഇറുകിയ ടീഷര്ട്ടുമാണോ വേഷം. അതോ വിലകൂടിയ കാഞ്ചീപുരം പട്ടോ? വലംകൈ സുന്ദരനായ ഭര്ത്താവിന്റെ ഇടംകൈയില് കൊരുത്തിട്ടുണ്ടോ? ഇതില് ഏതെങ്കിലും ഒരു കാഴ്ചയാണെങ്കില് നമ്മുടെ നായകന്റെ ഹൃദയം അസൂയയാലും അപകര്ഷതയാലും തകരും. തന്നെ ചവിട്ടിത്തേച്ച് കടന്നുപോയവള് അതിഗംഭീരപ്രൌഢിയോടെ വീണ്ടും മുന്നില്. അല്ലെങ്കില്, താന് കറിവേപ്പില പോലെ വലിച്ചെറിഞ്ഞവള് പ്രതികാരവും വെല്ലുവിളിയും നിറഞ്ഞ നോട്ടത്തോടെ നേര്ക്കുനേര്. എന്തു ചെയ്യും? ഏതുമാളത്തിലൊളിക്കും. കൂടുതല് നായകന്മാരും പഴയ നായികയ്ക്ക് മുഖം കൊടുക്കാതെ മുങ്ങാനാകും ശ്രമിക്കുക. എന്നാല് ക്രൂരയായ കാമുകി തന്റെ പഴയ നായകനെ അങ്ങനെയങ്ങ് മുങ്ങാന് സമ്മതിക്കുമോ? അവള് ഭര്ത്താവിനെ പരിചയപ്പെടുത്തും. “ചേട്ടന് മൈക്രോസോഫ്റ്റിലാണ് ജോലി. ബില് ഗേറ്റ്സ് ചേട്ടന്റെ അടുത്ത ഫ്രണ്ടാ. 10 കോടിയുടെ ഒരു ഫ്ലാറ്റു വാങ്ങാന് വേണ്ടി ഇവിടെ വന്നതാണ്. നിങ്ങള് എങ്ങനെയാപോവുക, കാറിലാണോ? മെഴ്സിഡസോ ഹോണ്ടാസിറ്റിയോ?” - നൂറുകൂട്ടം ചോദ്യങ്ങള്. വെയിലത്തു നടന്നു വലഞ്ഞ് ചെരിപ്പു തേഞ്ഞ്, ഒരു മോരുംവെള്ളം കിട്ടിയിരുന്നെങ്കില് എന്ന് ആഗ്രഹിച്ച് വരുമ്പോഴാണ് ഇതുപോലുള്ള ഇടിത്തീകള്. ഇനി മറ്റൊരു രീതിയിലാണെങ്കിലോ? പിഞ്ഞിപ്പഴകിയ പഴയ വസ്ത്രങ്ങളില്, വാടിത്തളര്ന്ന പഴയ കാമുകിയെയാണ് കാണുന്നതെങ്കിലോ? അവിടെ അനുതാപം ഉണരുകയായി. പിന്നെ അന്വേഷണങ്ങളായി, പറച്ചിലായി, പരാതിയും പരിഭവവുമായി. കണ്ണീരിന്റെ അകമ്പടിയോടെ പഴയ ബന്ധം വീണ്ടും കൂടുതല് ശക്തിയായി ഉറയ്ക്കുന്നു. അതോടെ പ്രശ്നങ്ങള് വീണ്ടും ആരംഭിക്കുകയും ചെയ്യുന്നു. ആദ്യ കാമുകിയെ വീണ്ടും കാണുന്നയാള് തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബോധവാനായിരിക്കണമെന്നാണ് പ്രണയത്തില് ഡോക്ടറേറ്റ് എടുത്തിട്ടുള്ളവര് ഉപദേശിക്കുന്നു. പഴയ നായിക ഏത് അവസ്ഥയിലും ആയിക്കൊള്ളട്ടെ. തന്റെ അവസ്ഥ എന്താണ്? ഒറ്റത്തടിയാണെങ്കില് ഏത് കടലിലേക്കും എടുത്തു ചാടിക്കോളൂ. ആരും ചോദിക്കില്ല. പക്ഷേ, പുതിയ ഭാര്യയും കുടുംബവുമുണ്ടോ? എങ്കില് കുഴപ്പമാണ്. പഴയ കാമുകിയെ ബുദ്ധിപൂര്വം കൈകാര്യം ചെയ്തില്ലെങ്കില് നിങ്ങളുടെ ഇപ്പോഴത്തെ കുടുംബജീവിതം തകര്ന്നതു തന്നെ. ഒരിക്കല് അവസാനിച്ച പ്രണയത്തിന് വീണ്ടും വളമിടുന്നതിന് മുമ്പ് ഇപ്പോഴത്തെ പങ്കാളിയുടെ മുഖം, കുട്ടികളുടെ മുഖങ്ങളൊക്കെ ആലോചിക്കുക. പഴയ കാമുകിക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ച്, ഒരു കുശലാന്വേഷണം നടത്തി, ആവശ്യമെങ്കില് ചെറിയ സഹായം മാത്രം ചെയ്ത് സ്ഥലം വിടാന് ധൈര്യം ലഭിക്കും. അങ്ങനെയൊരു ഒഴിവാകലിന് തയ്യാറല്ലെങ്കില്, വരാന് പോകുന്ന ഭൂകമ്പത്തെയും കൊടുങ്കാറ്റിനെയും മഹാപ്രളയത്തെയും നേരിടാന് ഒരുങ്ങിക്കൊള്ക!
curtsey; ജെ സേതുരാഘവന്
Monday, 24 June 2013
താരങ്ങളുടെ ‘ഫാന്സ്’ വായിച്ചറിയാന
കുട്ടികളെ പരിപാലിക്കുന്നതിനും മൊബൈല് ആപ്!
TAJ MAHAL
Sunday, 23 June 2013
WINNINGS' RIGHTFUL OWNER
In 1858, Robert Fallon was shot dead, an act of vengeance by those with whom he was playing poker. Fallon, they claimed, had won the $600 pot through cheating. With Fallon's seat empty and none of the other players willing to take the now-unlucky $600, they found a new player to take Fallon's place and staked him with the dead man's $600. By the time the police had arrived to investigate the killing, the new player had turned the $600 into $2,200 in winnings. The police demanded the original $600 to pass on to Fallon's next of kin - only to discover that the new player turned out to be Fallon's son, who had not seen his father in seven years! (Ripley's Giant Book of Believe It or Not!)
TWIN BOYS, TWIN LIVES
The stories of identical twins' nearly identical lives are often astonishing, but perhaps none more so than those of identical twins born in Ohio. The twin boys were separated at birth, being adopted by different families. Unknown to each other, both families named the boys James. And here the coincidences just begin. Both James grew up not even knowing of the other, yet both sought law-enforcement training, both had abilities in mechanical drawing and carpentry, and each had married women named Linda. They both had sons whom one named James Alan and the other named James Allan. The twin brothers also divorced their wives and married other women - both named Betty. And they both owned dogs which they named Toy. Forty years after their childhood separation, the two men were reunited to share their amazingly similar lives. (Reader's Digest, January 1980)